മലയാളത്തിന്‍റെ വിഷുപ്പുലരി വരവായ് !!!

വീണ്ടും ഒരു വിഷു പുലരിയെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്നു.
പ്രഭാതത്തില് ഉണര്ന്ന്, ഫലങ്ങളുടെയും, നെല്ലിന്റ്റേയും, പോന്നിന്റ്റേയും, കൊന്നപ്പൂവിന്റ്റേയും നടുവില്‍ പ്രശോഭിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ കണി കണ്ട് സയൂജ്യമടയുന്നു ഓരോ മലയാളി മനസും. സമൃദ്ധമായ ഒരു ഗ്രാമീണതയെ അവര് നമിക്കുന്നു, ............ ഇരു കരങ്ങളും കൂപ്പി.

കേരളീയ പ്രകൃതിയുടെ സൗന്ദര്യവും ഗ്രാമ ജീവിതത്തിന്റെ സത്യവും ആണ് വിഷു ആഘോഷങ്ങള്. വരും വര്‍ഷം ശാന്തി പൂര്ണവും ഫല സമൃദ്ധവും ആയിരിക്കണേ എന്നാണ് ഓരോ കര്ഷകന്റ്റേയും പ്രാര്ഥന. നാളീകേരപാലില് പുന്നെല്ലിന്റ്റെ അരി വച്ചുണ്ടാക്കുന്ന വിഷുക്കട്ട യുടെ സ്വാദ് പുത്തന് തലമുറയ്ക്ക് അന്യമാണ്. ഉച്ചക്കുള്ള വിഭവ സമൃദ്ധമയ സദ്യയും, മാമ്പഴ പുളിശേ്ശരിയും, ചക്ക എരിശേ്ശരിയും കഴിക്കാന് ഭാഗ്യം ഉള്ളവര് ഇന്നു വിരളം.

സുപ്രഭാത കീര്ത്തനങ്ങളും, ഗായത്രിയും, ബാങ്കു വിളിയും, പള്ളിമണികളും കേട്ടുണര്ന്നിരുന്ന മലയാളിയുടെ പ്രഭാതങ്ങളെ ഇന്ന് ഉണര്ത്തുന്നത്, രാഷ്ട്രീയ കൊലപാതകങ്ങളുടെയും, സ്ത്രീ പീടനങ്ങളുടെയും ചുടു വാര്‍ത്തകളാണ്. മാധ്യമങ്ങള് ദുരന്ത വാര്ത്തകള് ആഘോഷമാക്കുന്നത് നാം മതിമറന്നു കണ്ടുരസിക്കുന്നു. ദുരന്തങ്ങള്ക്ക് ഇരയായവരുടെ ദുഖങ്ങളില് പങ്കു ചേര്ന്ന് അവരെ ആശ്വസിപ്പിക്കുന്നതിനു പകരം മുഴുനീള സീരിയല് കാണുന്ന ലാഘവത്തോടെ നാം അത് ആസ്വദിക്കുന്നു.
പ്രശസ്ത കവയത്രി സുഗതകുമാരി "രാത്രി മഴ" എന്ന കവിതയില് മലയാളിയോട് പറഞ്ഞതു എത്രയോ പ്രസക്തം...

"ആരോ പറഞ്ഞു

മുറിച്ചുമാറ്റാം കേടു

ബാധിച്ചോരാവയവം;

പക്ഷെ, കൊടും കേടു

ബാധിച്ച പാവം മനസോ ?...."

മലയാളിയുടെ മനസ് പാവം അല്ലന്നും കൂടുതലും പാപ പങ്കിലവുമാണന്ന് അടിക്കടി ഉണ്ടായ് കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും ദൃഷ്ടാന്തങ്ങളാണ്. നമ്മുടെ സംസ്കാരത്തിനെ ഉറുമ്പരിക്കാന് തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. കേരള ജനതയുടെ സത്യസന്ത മായ ജീവിതം തകരുകയും അക്രമങ്ങളിലേക്ക് പോതുജീവിതം മാറ്റപ്പെടുകയും ചെയ്യുകയാണന്ന സത്യം വൈകി ആണെന്കിലും നാം മനസിലാക്കുന്നു.
പ്രകൃതിയെ മറന്നുള്ള ജീവിതം നമ്മെ എവിടെയോക്കൊയോ കൊണ്ടെത്തിച്ചു. മേട മാസത്തില് വയല് വരമ്പിലൂടെ നടക്കുമ്പോള് കാണുന്ന അണ്ണാറക്കണ്ണന്റ്റെ തുള്ളിച്ചാട്ടവും എങ്ങോ പോയ്മറഞ്ഞു, ജീവിത സൗകര്യങ്ങള് വര്ദ്ധിപ്പിക്കുന്ന തിരക്കില് പ്രക്രിതിയെ നാം മറന്നു. വിഷുവിന് നാളില് വീട്ടിലുള്ളവരെ വിഷു കണി കാണിച്ചതിന് ശേഷം കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. പ്രകൃതി മായുള്ള മഹത്തായ ബന്ധത്തെയും കെട്ടുറപ്പിനെയും ആണ് ഇത് വെളിപ്പെടുത്തുന്നത്.

പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യരായ് ആണ് നാം ജീവിക്കേണ്ടത് ഒപ്പം പാപ പങ്കിലമല്ലാത്തതും അക്രമരഹിതവുമായ പ്രഭാതങ്ങളാണ് നമുക്കു വേണ്ടത്. ലോകത്തിലെവിടെ ആയാലും നമുക്കു അതിനായ് ഈ വിഷു വേളയില് പ്രാത്ഥിക്കാം, മലയാള മണ്ണിനു നല്കാവുന്ന ഏറ്റവും മഹത്തായ വിഷുകൈനീട്ടവും അതുതന്നെ.


പ്രശസ്ത കവി വൈലോപ്പള്ളി പാടി........
"ഏതു ധൂസര സങ്കല്പങ്ഗളില്‍ വളര്ന്നാലും,
ഏതു യന്ത്രവല്കൃത ലോകത്തില് പുലര്ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും
മണവും മമതയും - ഇത്തിരി കൊന്നപൂവും !"

പി.എസ്.കുമാര് ഇലവുംതിട്ട (പ്രവാസഭൂമി വീക്കിലി)
Published in Vishu Supplement